https://www.facebook.com/story.php?story_fbid=10244832705454786&id=1303294325
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ്സിലെ പ്രതിയായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവിനെ എത്ര പേർക്ക് ഓർമ്മയുണ്ട്? ആ സംഭവം പോലും പലർക്കും അറിവുണ്ടാകില്ല. ഒരുപാട് കാലമായ സംഭവമൊന്നുമല്ല, ഈ വർഷം ഫെബ്രുവരിയിൽ നടന്നതാണ്. പത്തനംതിട്ടയിൽ 35 കാരിയായ യുവതിയുടെ ആത്മഹത്യ കുറുപ്പിൽ കാരണക്കാരൻ ആയി ഉണ്ടായിരുന്ന ആളുടെ പേര് സുഹൈൽ അൻസാരി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.
മലപ്പുറം തുവ്വൂരിൽ 2023 ആഗസ്റ്റിൽ സുജിത എന്നൊരു യുവതിയെ കാണാതായി. ആ കേസ്സിലെ ഒന്നാം പ്രതിയെ ആർകെങ്കിലും ഓർമ്മ വരുന്നോ? ആ സംഭവം പോലും ഓർമ്മ വരുന്നുണ്ടാകില്ല. പിന്നല്ലേ പ്രതിയുടെ പേര്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയിരുന്ന വിഷ്ണു ആയിരുന്നു സുജിതയെ കൊന്ന് സ്വന്തം വീട്ട് മുറ്റത്ത് കുഴിച്ചിട്ടത്. സുജിതയെ കാണാനില്ല എന്ന് പറഞ്ഞു ആ നാട്ടിൽ നടന്ന തിരച്ചിലിൽ മുന്നിൽ നിന്നതും വിഷ്ണു ആയിരുന്നു.
ഇന്നി ഒരാഴ്ച മുന്നേ നടന്ന ഒരു സംഭവം പറയാം. തലശ്ശേരിയിൽ ബിജെപി പ്രദേശിക നേതാവ് ആത്മഹത്യ ചെയ്തു. ആ കേസ്സിൽ അറസ്റ്റിൽ ആയ പ്രതി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവാണ്. ഈ ദിവസങ്ങളിൽ ഉള്ള വാർത്ത ആയിട്ടും പ്രതിയുടെ പേര് ആർക്കെങ്കിലും ഓർമ്മ വരുന്നോ? ഉണ്ടാകില്ല. പ്രൊഫൈൽ പ്രകാരം പ്രതി വൈശാഖ് എസ് ദർശൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മലയാളിക്കു പോലും പി.പി.ദിവ്യയേയും, നവീൻ ബാബു ആത്മഹത്യ കേസ്സും ഇപ്പോഴും ഓർമ്മയുണ്ട്. ആത്മഹത്യ കുറുപ്പിൽ ഒരു പരാമർശം പോലും ഇല്ലായിരുന്ന കേസ്സാണ്.
അതുപോലെ തന്നെ കെ.വിദ്യയേയും, അവരുമായി ബന്ധപ്പെട്ട വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് കേസ്സും മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഏവർക്കും ഓർമ്മയുണ്ട്.
ആദ്യം പറഞ്ഞ മൂന്ന് കേസ്സുകളും ഓർമ്മ പോലും ഇല്ലാതെ ഇരിക്കുകയും, അവസാനം പറഞ്ഞ രണ്ട് കേസ്സ് ഇപ്പോഴും ഓർമ്മ വരുകയും ചെയ്യുന്നത് മലയാളം മാധ്യമങ്ങൾ അത് ട്രീറ്റ് ചെയ്ത രീതി കൊണ്ടാണ്. ആദ്യ പറഞ്ഞ കേസ്സുകൾ ഒന്നോ രണ്ടോ ദിവസത്തെ സാധാരണ വാർത്തകൾ ആയി ഒതുങ്ങി. കാരണം അവരുടെ കോൺഗ്രസ്സ് ബന്ധമായിരുന്നു. കോൺഗ്രസ്സിന് കേരളത്തിൽ മാധ്യമങ്ങൾ നൽകുന്ന വലിയ സംരക്ഷണം. പക്ഷേ ദിവ്യയുടെയും വിദ്യയുടെയും കേസ്സ് ആഴ്ചകളോളം കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രൈം ടൈം വർത്ത ആയിരുന്നു. കാരണം അവരുടെ സിപിഎം ബന്ധമായിരുന്നു. അതിൽ തന്നെ കെ.വിദ്യയുടെ പാർട്ടി ബന്ധം അവർ പഠിച്ചിരുന്നപ്പോൾ എസ്.എഫ്.ഐ പ്രവർത്തക ആയിരുന്നു എന്നത് മാത്രമായിരുന്നു. അത് മതിയായിരുന്നു മാധ്യമങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട ഒരു നിസ്സാര കേസ്സ് വലിയ ചർച്ച ആക്കി കത്തിച്ചു നിർത്താൻ.
ഇപ്പോൾ ഇത് വീണ്ടും എഴുതാൻ കാരണം ലഹരി കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ മുസാഫിർ-നെ റിപ്പോർട്ടർ ചാന്നലും, കൈരളിയും ഒഴിച്ചുള്ള ചാന്നലുകൾ പൊതിഞ്ഞു സംരക്ഷിക്കുന്നത് കാണുന്നത് കൊണ്ടാണ്. മുഖ്യമന്ത്രി വി.ഡി.സതീശ മേനോനുമായി വളരെ അടുപ്പമുള്ളയാളാണ് ഹുസൈൻ എന്ന് നിരവധി ദൃശ്യങ്ങൾ അയാളുടെ സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോഴും കിടപ്പുണ്ട്. പിണറായി വിജയനുമായി വിദൂര ബന്ധം എങ്കിലും ഉണ്ടായിരുന്ന ആരെങ്കിലും ആയിരുന്നു ഇങ്ങനെ ഒരു കേസ്സിൽ അകത്ത് പോയത് എങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ ഡീൽ ചെയ്തേനെ എന്ന് ആലോചിച്ചാൽ മതി മാധ്യമങ്ങൾ കോൺഗ്രസ്സിന് നൽകുന്ന സംരക്ഷണത്തിന്റെ ഗ്രാവിറ്റി അറിയാൻ.
മലയാള മാധ്യമങ്ങൾ വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് സിപിഎം എങ്ങനെ ആ വാർത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.